psychiatrist kottayam(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ ചങ്ങനാശ്ശേരി സെന്റ്തോമസ്‌ ഹോസ്പിറ്റല്‍ പ്രസിദ്ധീകരണമായ സാന്തോമിന്‍റെ 2016 മാര്‍ച്ച് ലക്കത്തില്‍ എഴുതിയത്)

ലോകത്തേതൊരു നാട്ടിലും മൂന്നുനാലു ശതമാനമാളുകള്‍ക്കു ഗൌരവതരമായ മാനസികാസുഖങ്ങളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മനോരോഗങ്ങളെയും അവയുടെ ചികിത്സകളെയും പറ്റി നമ്മുടെ സാക്ഷരകേരളത്തിലടക്കം അനവധി മുന്‍വിധികളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. അവ രോഗം യഥാസമയം തിരിച്ചറിയപ്പെടാതെ പോവാനും ശാസ്ത്രീയ ചികിത്സകള്‍ വൈകി മാത്രം ലഭ്യമാവാനും ചികിത്സകള്‍ പൂര്‍ണമായി ഫലിക്കാത്ത ഒരവസ്ഥയിലേക്കു രോഗം വഷളാവാനുമെല്ലാം ഇടയാക്കുന്നുമുണ്ട്. കേരളത്തില്‍ അങ്ങോളമിങ്ങോളം മനോരോഗബാധിതര്‍ക്കായുള്ള നൂറുകണക്കിന് റീഹാബിലിറ്റേഷന്‍ സെന്ററുകളുണ്ട്; അവിടെയെല്ലാംകൂടി ആയിരക്കണക്കിനു രോഗികള്‍ വര്‍ഷങ്ങളായി ബന്ധുമിത്രാദികളില്‍ നിന്നകന്നു ജീവിക്കുന്നുമുണ്ട്. ഈയൊരവസ്ഥ ഭാവിയിലെങ്കിലും മാറണമെങ്കില്‍ താഴെപ്പറയുന്ന തെറ്റിദ്ധാരണകളില്‍ നിന്നു നാം മുക്തരാവേണ്ടതുണ്ട്:

mental-illness-treatment-kottayam(ഞങ്ങളുടെ സൈക്ക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2016 ഒക്ടോബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതിയത്)

“കാത്തുകൊള്‍വിന്‍ മനസ്സിനെ ഭദ്രമായ്‌, കാല്‍ക്ഷണം മതി താളം പിഴക്കുവാന്‍” എന്നാണു കവിവാക്യം. എങ്ങനെയാണു മനസ്സു രൂപപ്പെടുന്നത്, എങ്ങനെയൊക്കെയാണതിനു താളംപിഴക്കാറുള്ളത് എന്നതിനെയെല്ലാംപറ്റി കഴിഞ്ഞ അഞ്ചുപത്തുവര്‍ഷങ്ങളില്‍ ഏറെ പുത്തനുള്‍ക്കാഴ്ചകള്‍ ലഭ്യമായിട്ടുണ്ട്. അഞ്ചിലൊരാളെയെങ്കിലും ജീവിതത്തിലൊരിക്കലെങ്കിലും സാരമായ മനോരോഗങ്ങളേതെങ്കിലും ബാധിക്കാമെന്നതിനാല്‍ത്തന്നെ ഇത്തരമറിവുകള്‍ ഏവര്‍ക്കും പ്രസക്തവുമാണ്.

depression hospital kerala(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2014 മാര്‍ച്ച് ലക്കം ആരോഗ്യമംഗളത്തില്‍ എഴുതിയത്)

ഒരാള്‍ക്കു വിഷാദരോഗം നിര്‍ണയിക്കപ്പെടുന്നത് അകാരണമായ സങ്കടം, ഒന്നിലും ഉത്സാഹമില്ലായ്ക, തളര്‍ച്ച, സന്തോഷം കെടുത്തുന്ന ചിന്തകള്‍, ഉറക്കത്തിലോ വിശപ്പിലോ ഉള്ള വ്യതിയാനങ്ങള്‍ തുടങ്ങിയ കഷ്ടതകള്‍ നിത്യജീവിതത്തെ ബാധിക്കത്തക്ക തീവ്രതയോടെ കുറച്ചുനാള്‍ നിലനില്‍ക്കുമ്പോഴാണ്. അഞ്ചുപേരില്‍ ഒരാളെ വെച്ച് ഒരിക്കലെങ്കിലും പിടികൂടുന്ന ഈ രോഗം രണ്ടായിരത്തിയിരുപതോടെ മനുഷ്യരെ കൊല്ലാതെകൊല്ലുന്ന അസുഖങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്തുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പു തരുന്നുണ്ട്.

വിഷാദം ബാധിക്കുന്നത് മനസ്സിനെയാണോ അതോ ശരീരത്തെയാണോ, അതുണ്ടാകുന്നത് മനക്കട്ടിയില്ലായ്ക കൊണ്ടോ അതോ ശാരീരികകാരണങ്ങള്‍ കൊണ്ടോ, മനസ്സിന്‍റെ വൈഷമ്യങ്ങള്‍ക്കു നല്ലത് മരുന്നുകളാണോ അതോ കൌണ്‍സലിങ്ങാണോ എന്നിങ്ങനെയുള്ള സംശയങ്ങള്‍ വിഷാദബാധിതരുടെയും കുടുംബാംഗങ്ങളുടെയും മറ്റും മനസ്സില്‍ സാധാരണമാണ്. ഭാഗ്യവശാല്‍, കഴിഞ്ഞ ഒരു പത്തുവര്‍ഷത്തിനിടയില്‍ ഗവേഷണരംഗത്തുണ്ടായ ചില വന്‍പുരോഗതികള്‍ ആ ചോദ്യങ്ങള്‍ക്കെല്ലാം പല കൃത്യമായ ഉത്തരങ്ങളും നല്‍കുന്നുണ്ട്. ആ ഉത്തരങ്ങളാണ് ഈ ലേഖനത്തിന്‍റെ വിഷയം.

depression treatment kottayam(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2014 മാര്‍ച്ച് ലക്കം ആരോഗ്യമംഗളത്തില്‍ എഴുതിയത്)

വിഷാദരോഗത്തിന് ആശ്വാസമേകുന്ന ഒട്ടനവധി മരുന്നുകളും മറ്റു ചികിത്സകളും ഇന്നു ലഭ്യമാണ്. എന്നിട്ടും രോഗബാധിതരില്‍ പകുതിയോളവും ഒരു ചികിത്സയും തേടുന്നില്ലെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. വിഷാദത്തെ അവഗണിക്കുന്നത് ബന്ധങ്ങളുടെ തകര്‍ച്ച, തൊഴില്‍നഷ്ടം, വിവാഹമോചനം, മദ്യത്തിന്‍റെയോ ലഹരിമരുന്നുകളുടെയോ ഉപയോഗം, പ്രമേഹവും ഹൃദ്രോഗവും പോലുള്ള മാരകരോഗങ്ങള്‍, ആത്മഹത്യ തുടങ്ങിയവക്ക് വഴിവെക്കാറുണ്ട്. വിഷാദചികിത്സയെക്കുറിച്ച് രോഗികളും കുടുംബാംഗങ്ങളും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളും ചില പതിവുസംശയങ്ങള്‍ക്കുള്ള മറുപടികളുമാണ് ഈ ലേഖനത്തിലുള്ളത്.

alcohol counselling kerala(ഞങ്ങളുടെ സൈക്ക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2018 മെയ് ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതിയത്)

സാരമായൊരു പ്രശ്നം നേരിടുന്നേരം മറ്റുള്ളവരോടു മനസ്സുതുറക്കുകയെന്നത് എല്ലാവരും ചെയ്യാറുള്ളതാണ്. കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ ഉള്ളുതുറന്നു സംസാരിക്കുന്നത് മിക്കവര്‍ക്കും ആശ്വാസദായകമാകാറുമുണ്ട്. അതിന്‍റെ ഒരടുത്ത പടിയാണു പലപ്പോഴും കൌണ്‍സലിംഗിലും സൈക്കോതെറാപ്പിയിലും സംഭവിക്കുന്നത്. മനോവൈഷമ്യങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ പരിശീലനവും പരിചയസമ്പത്തും സിദ്ധിച്ചിട്ടുണ്ട്, സേവനം തേടിയെത്തുന്നവരെ നിത്യജീവിതത്തില്‍ നേരിട്ടറിയില്ലെന്നതിനാല്‍ പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ വൈകാരികമായ ഒരകലം സൂക്ഷിക്കാനാകും എന്നൊക്കെയുള്ള മേന്മകള്‍ കൌണ്‍സലര്‍മാര്‍ക്കും സൈക്കോതെറാപ്പിസ്റ്റുകള്‍ക്കുമുണ്ടു താനും. പ്രിയമുള്ളവരുടെ സാന്ത്വനവാക്കുകളില്‍നിന്നു വിഭിന്നമായി, ഇത്തരം പ്രൊഫഷണലുകളുടെ ഇടപെടലുകള്‍ മനശ്ശാസ്ത്രത്തിലെയും കൌണ്‍സലിംഗിന്‍റെയും സൈക്കോതെറാപ്പിയുടെയും സിദ്ധാന്തങ്ങളെയും തത്വങ്ങളെയും വിദ്യകളെയും അടിസ്ഥാനമാക്കിയുമായിരിക്കും.